▶️ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: വൈദികനില്‍ നിന്നും 1.41 കോടി തട്ടിയ പ്രതിയെ ഡല്‍ഹിയില്‍ പിടികൂടി

0 second read
0
510

കടുത്തുരുത്തി ▪️ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് വൈദികനില്‍ നിന്നും 1.41 കോടി തട്ടിയ പ്രതിയെ ഡല്‍ഹിയില്‍ പിടികൂടി ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനില്‍ നിന്നും 1.41 കോടി തട്ടിയെടുത്ത കേസില്‍ മുഖ്യ ആസൂത്രകന്‍ സൗത്ത് ഡല്‍ഹി സ്വദേശി സുബേര്‍ (33) പിടിയില്‍.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ടീം ഡല്‍ഹിയില്‍ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. നാലു പേരെ ഫെബ്രുവരി മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഷെയര്‍ ട്രേഡിങ്ങില്‍ താല്‍പര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ സോക്‌സ് ആന്‍ഡ് സെക്യൂരിറ്റി എന്നപേരില്‍ ആഡ്ബീര്‍ കേപ്പബിള്‍ എന്ന ആപ്ലിക്കേഷന്‍ വൈദികന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു.

തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം വൈദികന് നല്‍കി വൈദികനെ വിശ്വാസത്തില്‍ എടുക്കുകയും ചെയ്തു. പിന്നീട് ഷെയര്‍ ട്രേഡിങ്ങില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനില്‍ നിന്നും പല കാരണങ്ങള്‍ പറഞ്ഞ് പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു.

മുടക്കിയ പണം തിരികെ ലഭിക്കാതെയും, ലാഭവും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വൈദികന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഓ റെനീഷ് ടി.എസിന്റെ നേതൃത്വത്തില്‍ വൈദികന്റെ നഷ്ടപ്പെട്ട കുറച്ചു പണം കേരളത്തിലെ എ.ടി.എം വഴി പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ തട്ടിപ്പിന്റെ പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം രൂപീകരിച്ചു.

ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അന്‍സാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.

ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി നടത്തിയ തുടര്‍ അന്വേഷണത്തില്‍ ഈ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഡല്‍ഹി സ്വദേശി സുബേര്‍ (33)എന്ന സൗത്ത് ഡല്‍ഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ടീം ഡല്‍ഹിയില്‍ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു.

ഇയാളുടെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടിലേക്കായി പതിനേഴു ലക്ഷത്തി അമ്പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി.പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ ദേവ്, കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ സി പി ഒ മാരായ അനീഷ് ഇ. എ. അജീഷ് പി. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…